Skip to main content

Posts

Showing posts from 2017

ചില ഗോമാതാ ചിന്തകൾ

ഗുജറാത്ത് മോഡൽ എന്ന് പുറംലോകം ഫ്ളക്സിൽ കാണുന്ന,മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്ന സമ്പന്ന ജീവിതത്തിൽ നിന്ന് വ്യത്യസ്ഥരായുള്ള ഭൂരിഭാഗം വരുന്ന സാധാരണ മനുഷ്യരുടെയും ജീവിതം കന്നുകാലികളുമായി ബന്ധപ്പെട്ടിരിക്കുന്നു. വരൾച്ചകൊണ്ടും മറ്റും കാര്യമായി സജീവമാകാത്ത ക്യഷിയിടങ്ങൾക്കു മുൻപിൽ പകച്ചു നിൽക്കുന്ന ഈ കർഷകർക്ക് ആശ്വാസമായെത്തുന്നത് കന്നുകാലികൾ എന്ന സ്ഥിര വരുമാനമാണ്. ഒറ്റമുറി വീട്ടിൽ വീടിന്റെ വലിയ തൂണോടുചേർന്ന് പശുവിനെയും കെട്ടുന്ന ഇക്കൂട്ടരുടെ ജീവിത നിലവാരം യഥാർത്ഥത്തിൽ ഗോമാതാവ് ചുരത്തുന്ന പാലിന്റെ മാറിവരുന്ന അളവിനൊത്ത് മാറിമറിയുന്നു. വൈകാരികമായിട്ടേ ഇക്കൂട്ടർക്ക് കന്നുകാലികളെ സമീപിക്കാനാകൂ എന്നതിന് തർക്കമൊന്നുമില്ല! ജീവിതമാർഗ്ഗത്തെ കശാപ്പുചെയ്യാൻ ആരു തയ്യാറാകും? ഗോവധ നിരോധനം ഗുജറാത്തിൽ അത്തരത്തിൽ പ്രസക്തമാകുന്നു. എന്നാൽ ഗോവധ നിരോധനം നടപ്പിലാക്കിയതിനു പിന്നിൽ സഹജീവികളോടുള്ള ആത്മാർത്ഥമായ സഹാനുഭൂതിയും സ്നേഹവും അല്ലെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും പിന്നീടുകണ്ട ദ്യശ്യങ്ങൾ പടിപ്പിച്ചു. കറവവറ്റിയ ആരോഗ്യമില്ലാത്ത പശുക്കൾ നിരത്തിലൂടെ വിഹരിക്കുന്നു.ചിലവേറിയ...

വിദ്യാർത്ഥി രാഷ്ട്രീയം കാഴ്ച്ചപ്പാടുകൾ.

വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രഥമലക്ഷ്യം വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുകയും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അവന്റെ ചിന്താഗതികൾക്ക് ഉണർവു നൽകുകയും അവന്റെ സർഗാത്മകതയേ പരിഘോഷിപ്പിക്കുകയുമാകുന്നു. എന്നാൽ, ഇന്നത്തെസാഹചര്യങ്ങൾ ഒരു വിദ്യാർത്ഥിയെ  കാണിച്ചു തരുന്ന പഠിപ്പിക്കുന്നത് ചൂഷണത്തിന്റെ മുതലെടുപ്പിന്റെ രാഷ്ട്രീയമാണെന്നതിൽ തർക്കമില്ല! പറഞ്ഞു വരുന്നത് സമൂഹത്തിൽ നടക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പോസ്റ്റിട്ട് പോസ്റ്റിൽ നടുവിരൽ നമസ്കാരമിട്ട് പ്രതികരിക്കുന്ന..വലിയൊരു വിഭാഗം പ്രമുഖർ പ്രതികരിക്കാത്ത വിഷയമാണ്.  പാർട്ടി ഗ്രാമങ്ങൾ പോലെ പാർട്ടി കേളേജുകൾ ഉണ്ടാക്കുന്ന ചിലരുടെ മനപ്പൂർവ്വമായ തീവ്ര സംഘടിത ശ്രമത്തെക്കുറിച്ചാണ്! സ്വതന്ത്രമായ് ചിന്തിച്ചു തുടങ്ങുന്നതിനു മുൻപു തന്നേ നിർബന്ധവും തീർത്തും സൗജന്യവുമായ  കുത്തിവെപ്പുകൾ കൊണ്ട് രാഷ്ട്രീയം അടിച്ചേൽപിക്കുന്നു. പിന്നീട് പ്രതികരണശേഷിയെ പണയപണ്ടമാക്കി ആശയങ്ങളെ ആവശ്യത്തിനും അനാവശ്യത്തിനും കടം കൊടുക്കുന്നു. എന്ത് തെമ്മാടിത്തരത്തിനും ന്യായികരണം പ്രചരിപ്പിക്കാൻ മാത്രം ഉണ്ടാക്കിയെടുക്കുന്ന ബ്രോയിലർ കോഴികളാണ് നമ്മു...

ശ്മശാനങ്ങൾക്കുമപ്പുറം

ഇരുട്ട് അതിശക്തമായ് പെയ്തുകൊണ്ടിരുന്നു..തോരാൻ ഇനിയും നാഴിക ഏറേയുണ്ട്. അയാൾ അതിവേഗം മുന്നോട്ട് നടന്നു. വൈകിട്ട് കുടിച്ച റാക്കിന്റെ കെട്ടിറങ്ങിയതിനാലാവണം ഇരുട്ടിൽ കേട്ട ചില ശബ്ദങ്ങൾക്ക് അയാളിൽ അൽപമെങ്കിലും ഭയമുണ്ടാക്കാനായത്. ചന്ദ്രന് തിളങ്ങാനായ് സ്വയം കറുത്തിരുളുന്ന ഇരുട്ടിനോട് അയാൾക്ക് കടുത്ത ആരാധനയായിരുന്നു. ഇരുട്ടുള്ള ചില കറുകറുത്ത രാത്രികളിൽ വീടിനുവെളിയിലിറങ്ങി "ഹേ ത്യാഗി" എന്ന് അഭിസംബോധന ചെയ്ത് അവർ സംഭാഷണത്തിലേർപ്പെട്ടുപോന്നു. എന്നാൽ ഇന്നയാൾ നേരിട്ടുകൊണ്ടിരിക്കുന്നത് തിർത്തും അപരിചിതനായ മറ്റൊരിരുട്ടിനെ ആണ്. അത് ഭയപ്പെടുത്തുന്നതായിരുന്നു... പലപ്പോഴായ് പലയിടങ്ങളിൽ നിന്ന് ശേഖരിച്ച് ഉണക്കിയെടുത്ത കുരുമുളക് വിൽക്കാനായ് പുറപ്പെട്ടതാണ്.സന്ധ്യയാകും മുൻപ് കാട് കടക്കണമെന്നറിഞ്ഞിട്ടും അയാൾ പൊറ്റിക്കെട്ടിയിൽ തന്നെ തങ്ങി. ഈ സമയത്തിനി കാടുകടക്കണ്ട കുഞ്ഞാപ്പു ആവുന്നത്ര പറഞ്ഞു നോക്കി. ചെവികൊടുക്കാതെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ അയാൾ മുന്നോട്ട് കുതിച്ചു. അരക്കുപ്പി റാക്കിന്റെ പുറത്ത് അയാൾ ധീരനാണ് ശക്തനാണ് കവിയാണ് കലാകാരനാണ്. അയാൾ ബീഡി കത്തിച്ചു.ചുറ്റുമുള്ള ഇരുട്ടിനെ ചെറുതായ് കീറി ...