Skip to main content

Posts

Showing posts from April 22, 2020

ദ പീനട്ട് ബട്ടർ ഫാൽക്കൺ | Review

കൂട്ടിന്റെ സിനിമയാണ് പീനട്ട് ബട്ടർ ഫാൽക്കൺ. 22 വയസ്സുള്ള സാക്കിന് ഡൗൺ സിൻഡ്രോം ആണ്. അഗതികളായ വൃദ്ധർക്കായുള്ള ഗവൺമെന്റ് മന്ദിരത്തിലാണ് അവൻ താമസിക്കുന്നത്‌. പ്രൊഫഷണൽ ഗുസ്തിക്കാരനാകുക എന്നതാണ് അവന്റെ ആഗ്രഹം, സാൾട്ട് വാട്ടർ റെഡ് നെക്ക് ആണ് അവന്റെ ആരാധനാമൂർത്തി. അയാളുടെ ഗുസ്തി മത്സരങ്ങൾ കണ്ടുതീർത്തതിൽ, ആവർത്തിച്ചു കാണുന്നതിൽ അവൻ കണക്കുകൾ സൂക്ഷിക്കാറില്ല. ഗുസ്തി പഠിക്കാനും അദ്ധേഹത്തെ കണ്ടുമുട്ടാനുമായും അവൻ അഗതിമന്ദിരത്തിൽ നിന്നും ചാടുന്നു. കാൾ എന്ന വൃദ്ധന്റെ സഹായത്തോടെ ദേഹത്താകെ ക്രീം തേച്ച് വളച്ചു വച്ച കമ്പികൾക്കിടയിലൂടെ സമർത്ഥമായ് തെന്നിയിറങ്ങി സ്വാതന്ത്രത്തിന്റെ ലോകത്തേക്ക് അവൻ ഓടി പോകുന്നു.  നിയോഗം പോലെ സാക്ക് എത്തിച്ചേരുന്നത് മീൻപിടുത്തക്കാരനായ ടൈലറുടെയടുത്താണ്.  സുന്ദരമായ ഭൂതകാലത്ത് ജീവിക്കുന്ന ടെലറുടെ ജീവിതം തൊഴിലില്ലായ്മ കൊണ്ട് അത്യാവശ്യം കഷ്ടത്തിലാണ്.  പ്രതിഷേധത്തിലും വാശിയിലും ദേഷ്യത്തിലും തനിക്കെതിരായ് നിൽക്കുന്ന ഡങ്കന്റ ജോലി സ്ഥലത്ത് തീയിട്ട് നല്ലൊരു തുകയുടെ നഷ്ടം ഉണ്ടാക്കി രക്ഷപെടാൻ ഒരുങ്ങുന്ന ടൈലറിന്റെ ബോട്ടിലാണ് സാക്ക് ഒളിച്ചിരുന്നത്. ഡങ്കണും കൂട്ടരും പിൻതുടരു...

പുറംകാഴ്ചകൾ | Review | Movie Street

ഈ ബസ് എന്താ ഇത്ര മെല്ലെ പോകുന്നത്? അത്യാവശ്യ സമയങ്ങളിൽ ബസ്സിൽ യാത്ര ചെയ്യുന്ന ഒട്ടുമിക്കവരും ആത്മരോഷത്തോടെ ആലോചിക്കുന്ന,സ്വയം ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണിത്. കൃത്യസമയത്ത് കോളേജിലോ സ്ക്കൂളിലോ,ജോലിസ്ഥലങ്ങളിലോ, മറ്റെവിടെയെങ്കിലുമോ എത്താനുള്ള യാത്രകളിൽ; ഏറെ നേരമായ് കാത്തുനിൽക്കുന്ന പ്രിയപ്പെട്ട ഒരാളിലേക്കുള്ള വഴികളിൽ പതിയെ പോകുന്ന ബസ്സിനകം ഭ്രാന്ത് പിടിപ്പിക്കും. മൂടിന് തീപിടിച്ചതു പോലെയായിരിക്കും ഒരോ നിമിഷവും  സീറ്റിലിരിക്കുന്നത്. ഇടയ്ക്കിടെ കണ്ടക്ടറെയും ഡ്രൈവറേയും മാറി മാറി നോക്കും  "ഇയാൾക്കൊന്നും ഒരു തിരക്കും ഇല്ലേ?" "കുറച്ചൂടെ സ്പീഡിൽ പോയാൽ എന്താ?" ഓരോ സ്റ്റോപ്പിലും ബസ്  നിർത്തുമ്പോഴും  ആളുകൾ കയറി ഇറങ്ങുമ്പോഴും സ്വയം ശപിക്കും"ഏത് സമയത്താണോ ഇതിൽ വലിഞ്ഞ് കേറാൻ തോന്നിയത്! ബസ്സിലെ തിരക്കുകളോ ഉച്ചത്തിൽ പ്ലേ ചെയ്യുന്ന അടിച്ചുപൊളി / റൊമാന്റിക് / ശോക പാട്ടുകളോ ആ സമയം കേൾക്കില്ല. ശബ്ദകോലാഹലങ്ങളും അവ്യക്തമായ ചില രൂപങ്ങൾക്കും നെഞ്ചിലെ ഭാരത്തിനുമിടയിൽ ലക്ഷ്യസ്ഥാനം മാത്രം തെളിഞ്ഞ് നിൽക്കും. ഇത്തരം യാത്രകൾക്ക് ശേഷമാണ് അയാൾ നിരന്തരം ഓർമ്മിക്കപ്പെടുന്നത്; "പുറം കാഴ്ചക...

അവുങ്ങുംപൊയിൽ ഡയറീസ് - 2

ചെറിയ കാറ്റു വീശുന്ന, സൂര്യൻ അസ്തമിക്കാനൊരുങ്ങുന്ന വൈകുന്നേരം ഞങ്ങൾ ഗണപതികുളത്തിന്റെ പടവുകളിൽ ഇരുന്നു. കുളത്തിനോട് ചേർന്ന വലിയ കനിച്ചോട്ടിൽ ചിതറി കിടക്കുന്ന നാണയങ്ങൾക്കു മുകളിലായ് വർഷങ്ങളായ് പ്രൗഡിയോടെ നിന്നിരുന്ന ഗണപതിവിഗ്രഹം അവിടെയില്ല. ഞാൻ കണ്ണോടിച്ചു. "നമ്മുടെ ഗണപതിയെങ്ങോട്ടു പോയ്? " അത് ഇടയ്ക്കങ്ങനെ പോകുന്നതാണ്, കുറച്ച് കഴിയുമ്പോൾ തിരിച്ച് വന്നോളും." വേനൽ അവധി തുടങ്ങി ചുരമിറങ്ങി; നാല് മണിക്കൂർ യാത്രയും ക്ഷീണവും കുളിയും ഉറക്കവും കഴിഞ്ഞ് കുഞ്ഞു ഞങ്ങൾ എത്തുന്ന ദിവസങ്ങളിൽ ഭഗവാൻ കനിച്ചോട്ടിൽ നിറയുന്നതിൽ യാതൊരു വീഴ്ചയും വരുത്താറില്ലായിരുന്നു. അന്ന് കണ്ടതിൽ വച്ച് ഏറ്റവും വലിയ മരത്തിന് കീഴിൽ ശാന്തമായിരിക്കുന്ന വിഗ്രഹം ഇക്കാലമത്രയും അത്ഭുതമായിരുന്നു. വിഗ്രഹത്തെ സംരക്ഷിച്ചു പോരുന്ന അദൃശ്യ ശക്തികൾ പാമ്പായും പഴുതാരയായും അമർചിത്രകഥകളിലെ ഭീകരജീവികൾക്കൊപ്പം കോംബോ ആയും ഉറക്കം കെടുത്തിക്കൊണ്ടേയിരുന്നു. വിഗ്രഹമിരിക്കുന്ന  കനിമരം കടന്ന്, വെട്ടുകല്ലിൽ തീർത്ത കറുത്ത പടവുകളിറങ്ങി, കുളത്തിലെ ഉറവ നിറയ്ക്കുന്ന കുഞ്ഞു ചതുരത്തിൽ നിന്ന് തണുത്ത വെള്ളമെടുത്ത് മുഖത്തൊഴിക്കുമ്പോൾ വിഘ്നേശ്വരന് പുഞ...

അഞ്ചാംപാതിരാ | Review | Movie Street

സെലിബ്രട്ടി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന യൂഷ്യൽ സൈക്കോപ്പാത്തല്ല ഞാനെന്നെ ഇപ്പോൾ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ബഞ്ചമിൻ ലൂയിസിന്റെ ഡയലോഗിന് ശേഷം ശ്രദ്ധിക്കുക.. അൻവർ ഹുസൈൻ: ഡോക്ടർ അവസാനത്തെ ചിരി എന്തായാലും നിങ്ങളുടെയല്ല. എ സി പി അനിൽ ഈസ്‌ സ്റ്റിൽ അലൈവ്. പിന്നെ ഒരു നീതിദേവത പ്രതിമ ബാക്കിയില്ലേ? ബഞ്ചമിൻ ലൂയിസ്: അതെ, നീതിദേവത ബാക്കിയുണ്ട്. തനിക്ക് പോലീസിൽ നിന്ന് രക്ഷപെടാൻ കഴിയില്ലെന്ന് ഉറപ്പുള്ള ബഞ്ചമിൻ ഒടുവിൽ പറയുന്നത് നീതിദേവത പ്രതിമയെക്കുറിച്ചല്ല മറിച്ച് റബേക്കയെന്ന നീതിദേവതയെക്കുറിച്ചാണ്. തെറ്റുകാരനായ എ സി പി അനിൽ  ഇനി ജീവിച്ചിരിക്കില്ലയെന്നും നീതി നടപ്പിലാക്കാൻ ഏറ്റവും അർഹയുള്ള 'നീതിദേവത' ഇപ്പോഴും ബാക്കിയുണ്ടെന്നും അവൾ നീതി നടപ്പിലാക്കുമെന്നും  അയാൾ പ്രവചിക്കുന്നു. അൻവർ ഹുസൈന് അത് തിരിച്ചറിയാൻ കഴിയാതെ നിസ്സഹായനാകുന്നു. . റിയൽ ലൈഫിലെ സൈക്കോ സൈമണെ തിരിച്ചറിയുമ്പോൾ വൈദീകൻ പെൺകുട്ടിയെ പീഡിപ്പിക്കുകയും  പെൺകുട്ടിയുടെ പിതാവ് ഏറ്റെടുക്കുകയും ചെയ്യ്ത കേരളം ചർച്ച ചെയ്ത കൊട്ടിയൂർ സംഭവവും ഓർത്തെടുക്കേണ്ടതുണ്ട് 2016ലാണു ഏറേ വാർത്താപ്രാധാന്യം നേടിയ  പീഡനം പുറത്തറിയുന്നത്. ചൈൽഡ് ലൈന...