ഈ ബസ് എന്താ ഇത്ര മെല്ലെ പോകുന്നത്?
അത്യാവശ്യ സമയങ്ങളിൽ ബസ്സിൽ യാത്ര ചെയ്യുന്ന ഒട്ടുമിക്കവരും ആത്മരോഷത്തോടെ ആലോചിക്കുന്ന,സ്വയം ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണിത്.
കൃത്യസമയത്ത് കോളേജിലോ സ്ക്കൂളിലോ,ജോലിസ്ഥലങ്ങളിലോ, മറ്റെവിടെയെങ്കിലുമോ എത്താനുള്ള യാത്രകളിൽ; ഏറെ നേരമായ് കാത്തുനിൽക്കുന്ന പ്രിയപ്പെട്ട ഒരാളിലേക്കുള്ള വഴികളിൽ പതിയെ പോകുന്ന ബസ്സിനകം ഭ്രാന്ത് പിടിപ്പിക്കും.
മൂടിന് തീപിടിച്ചതു പോലെയായിരിക്കും ഒരോ നിമിഷവും സീറ്റിലിരിക്കുന്നത്. ഇടയ്ക്കിടെ കണ്ടക്ടറെയും ഡ്രൈവറേയും മാറി മാറി നോക്കും
"ഇയാൾക്കൊന്നും ഒരു തിരക്കും ഇല്ലേ?"
"കുറച്ചൂടെ സ്പീഡിൽ പോയാൽ എന്താ?"
ഓരോ സ്റ്റോപ്പിലും ബസ് നിർത്തുമ്പോഴും ആളുകൾ കയറി ഇറങ്ങുമ്പോഴും സ്വയം ശപിക്കും"ഏത് സമയത്താണോ ഇതിൽ വലിഞ്ഞ് കേറാൻ തോന്നിയത്!
ബസ്സിലെ തിരക്കുകളോ ഉച്ചത്തിൽ പ്ലേ ചെയ്യുന്ന അടിച്ചുപൊളി / റൊമാന്റിക് / ശോക പാട്ടുകളോ ആ സമയം കേൾക്കില്ല. ശബ്ദകോലാഹലങ്ങളും അവ്യക്തമായ ചില രൂപങ്ങൾക്കും നെഞ്ചിലെ ഭാരത്തിനുമിടയിൽ ലക്ഷ്യസ്ഥാനം മാത്രം തെളിഞ്ഞ് നിൽക്കും.
ഇത്തരം യാത്രകൾക്ക് ശേഷമാണ് അയാൾ നിരന്തരം ഓർമ്മിക്കപ്പെടുന്നത്; "പുറം കാഴ്ചകളിലെ " പേരില്ലാത്ത യാത്രക്കാരിൽ ഒരാൾ. സഹയാത്രികന്റെ തമാശ ആസ്വദിക്കാൻ കഴിയാത്ത കർക്കശക്കാരനായ മനുഷ്യൻ. ഇടയ്ക്കിടെ ബസ്സ് നിർത്തുന്ന ജീവനക്കാരോട് തിരക്കുള്ള ഏത് മനുഷ്യനേക്കാളും വലുതായ് അയാൾക്ക് കലഹിക്കേണ്ടി വരുന്നു,
"ഒരോരുത്തർക്ക് ഓരോ സമയത്ത് ഓരോ സ്ഥലത്ത് എത്താനുള്ളതാ.. "
ഉല്ലാസയാത്രയ്‌ക്കു വരുന്ന യുവാക്കളോട് അയാൾ ഉടക്കി സ്വയം അപഹാസ്യനായ് മാറുന്നു; യാത്രയിൽ ഒപ്പമുള്ള എല്ലാവർക്കും അയാൾ രസം കൊല്ലിയാകുന്നു. അവർക്കയാളോട് എളുപ്പം വെറുപ്പ് തോന്നു, പിറുപിറുത്തു കൊണ്ട് അവരിൽ ചിലരത് പ്രകടമാക്കുന്നു. വിദ്വേഷം കലർന്ന അവരുടെ നോട്ടം അയാളേറ്റു വാങ്ങുന്നു.
ബസ്സിറങ്ങി അയാൾ വീട്ടിലേക്കോടുമ്പോൾ, അയാൾ ആൾകൂട്ടത്തിലേക്കോടി കയറുമ്പോൾ അത്യുച്ചത്തിലാകുന്ന നിലവിളികൾ അവരുടെ ചെവിയിൽ പതിയുമ്പോൾ, ഒടുവിൽ ജീപ്പിനു മുകളിലെ കുഞ്ഞു ശവപ്പെട്ടിയിൽ അവരുടെ കണ്ണുടക്കുമ്പോൾ, അയാൾക്ക് പ്രിയപ്പെട്ട ആരോ നഷ്ടപ്പെട്ടു എന്ന് അവർ തിരിച്ചറിയുമ്പോൾ,
ഒരു നിമിഷം മുൻപെങ്കിലും വീട്ടിലെത്താൻ കാണിച്ച
വഗ്രതയായിരിക്കാം അയാൾ ദേഷ്യപ്പെട്ടതെന്ന് ചിലരെങ്കിലും തിരിച്ചറിയുമ്പോൾ, യാത്രയിൽ അയാളുടെ ലക്ഷ്യം ചേതനയറ്റ മകന്റെയോ മകളുടെ ശരീരം ഒരു നോക്കു കാണാൻ ആണെന്നും ഒരു പക്ഷേ മറിച്ചായിരുന്നെങ്കിൽ അയാൾക്കൊപ്പമുള്ള യാത്ര മറ്റൊരു തരത്തിലായേനെ എന്നവരിൽ ചിലരെങ്കിലും ചിന്തിച്ച് കൂട്ടുമ്പോൾ അവരുടെ തിരുത്തലിന്റെ, സഹതാപത്തിന്റെ സജലമായ ഒരു നോട്ടം പോലും വാങ്ങിക്കാതെ അയാൾ തന്റെ ദു:ഖത്തിലേക്ക് കയറി പോകുന്നു.
പുറം കാഴ്ചകളിൽ, കേൾവികളിൽ മനുഷ്യനെ അളക്കുന്നവർക്കും വിധിക്കുന്നവർക്കും അന്യാപദേശമാകുകയാണ് സിനിമ. വർഷങ്ങൾക്ക് ശേഷവും ഓർമ്മകളിൽ അയാൾ നൊമ്പരമായ് മാറുന്നു; നീരസം തോന്നിയവരോട് അങ്ങനെമാത്രം പ്രതികാരം ചെയ്യുന്നു.
പത്ത് മിനുട്ട് ചിത്രത്തിൽ നാല് മിനുട്ട് മാത്രം താരജാഡകളുടെ, കനത്ത മീശയില്ലാത്ത ആശങ്കയും പ്രതിഷേധവും വിഷാദവും മാറിമറിയുന്ന മുഖഭാവവുമായ് മമ്മുട്ടി. ബസ് യാത്രക്കാരെയും പ്രേക്ഷകനെയും ഒരു പോലെ മുറിപ്പെടുത്തുന്ന ഇടറിയ സ്വരത്തിൽ മമ്മുട്ടിയെന്ന നടൻ അഭിനയത്തിന്റെ മികവിൽ എത്തുന്ന കാഴ്ച. കഥയുടെ ആത്മാവറിഞ്ഞ ലാൽ ജോസിന്റെ സംവിധാനം. വർഷങ്ങൾക്കു ശേഷവും ബസ്സ് യാത്രകളിൽ അലോസരപ്പെടുത്തുന്ന ഓർമ്മകളിൽ ഒന്നായ് സിനിമ.
പുറം കാഴ്ചകൾ ❣ കേരള കഫെ ❣
അത്യാവശ്യ സമയങ്ങളിൽ ബസ്സിൽ യാത്ര ചെയ്യുന്ന ഒട്ടുമിക്കവരും ആത്മരോഷത്തോടെ ആലോചിക്കുന്ന,സ്വയം ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണിത്.
കൃത്യസമയത്ത് കോളേജിലോ സ്ക്കൂളിലോ,ജോലിസ്ഥലങ്ങളിലോ, മറ്റെവിടെയെങ്കിലുമോ എത്താനുള്ള യാത്രകളിൽ; ഏറെ നേരമായ് കാത്തുനിൽക്കുന്ന പ്രിയപ്പെട്ട ഒരാളിലേക്കുള്ള വഴികളിൽ പതിയെ പോകുന്ന ബസ്സിനകം ഭ്രാന്ത് പിടിപ്പിക്കും.
മൂടിന് തീപിടിച്ചതു പോലെയായിരിക്കും ഒരോ നിമിഷവും സീറ്റിലിരിക്കുന്നത്. ഇടയ്ക്കിടെ കണ്ടക്ടറെയും ഡ്രൈവറേയും മാറി മാറി നോക്കും
"ഇയാൾക്കൊന്നും ഒരു തിരക്കും ഇല്ലേ?"
"കുറച്ചൂടെ സ്പീഡിൽ പോയാൽ എന്താ?"
ഓരോ സ്റ്റോപ്പിലും ബസ് നിർത്തുമ്പോഴും ആളുകൾ കയറി ഇറങ്ങുമ്പോഴും സ്വയം ശപിക്കും"ഏത് സമയത്താണോ ഇതിൽ വലിഞ്ഞ് കേറാൻ തോന്നിയത്!
ബസ്സിലെ തിരക്കുകളോ ഉച്ചത്തിൽ പ്ലേ ചെയ്യുന്ന അടിച്ചുപൊളി / റൊമാന്റിക് / ശോക പാട്ടുകളോ ആ സമയം കേൾക്കില്ല. ശബ്ദകോലാഹലങ്ങളും അവ്യക്തമായ ചില രൂപങ്ങൾക്കും നെഞ്ചിലെ ഭാരത്തിനുമിടയിൽ ലക്ഷ്യസ്ഥാനം മാത്രം തെളിഞ്ഞ് നിൽക്കും.
ഇത്തരം യാത്രകൾക്ക് ശേഷമാണ് അയാൾ നിരന്തരം ഓർമ്മിക്കപ്പെടുന്നത്; "പുറം കാഴ്ചകളിലെ " പേരില്ലാത്ത യാത്രക്കാരിൽ ഒരാൾ. സഹയാത്രികന്റെ തമാശ ആസ്വദിക്കാൻ കഴിയാത്ത കർക്കശക്കാരനായ മനുഷ്യൻ. ഇടയ്ക്കിടെ ബസ്സ് നിർത്തുന്ന ജീവനക്കാരോട് തിരക്കുള്ള ഏത് മനുഷ്യനേക്കാളും വലുതായ് അയാൾക്ക് കലഹിക്കേണ്ടി വരുന്നു,
"ഒരോരുത്തർക്ക് ഓരോ സമയത്ത് ഓരോ സ്ഥലത്ത് എത്താനുള്ളതാ.. "
ഉല്ലാസയാത്രയ്‌ക്കു വരുന്ന യുവാക്കളോട് അയാൾ ഉടക്കി സ്വയം അപഹാസ്യനായ് മാറുന്നു; യാത്രയിൽ ഒപ്പമുള്ള എല്ലാവർക്കും അയാൾ രസം കൊല്ലിയാകുന്നു. അവർക്കയാളോട് എളുപ്പം വെറുപ്പ് തോന്നു, പിറുപിറുത്തു കൊണ്ട് അവരിൽ ചിലരത് പ്രകടമാക്കുന്നു. വിദ്വേഷം കലർന്ന അവരുടെ നോട്ടം അയാളേറ്റു വാങ്ങുന്നു.
ബസ്സിറങ്ങി അയാൾ വീട്ടിലേക്കോടുമ്പോൾ, അയാൾ ആൾകൂട്ടത്തിലേക്കോടി കയറുമ്പോൾ അത്യുച്ചത്തിലാകുന്ന നിലവിളികൾ അവരുടെ ചെവിയിൽ പതിയുമ്പോൾ, ഒടുവിൽ ജീപ്പിനു മുകളിലെ കുഞ്ഞു ശവപ്പെട്ടിയിൽ അവരുടെ കണ്ണുടക്കുമ്പോൾ, അയാൾക്ക് പ്രിയപ്പെട്ട ആരോ നഷ്ടപ്പെട്ടു എന്ന് അവർ തിരിച്ചറിയുമ്പോൾ,
ഒരു നിമിഷം മുൻപെങ്കിലും വീട്ടിലെത്താൻ കാണിച്ച
വഗ്രതയായിരിക്കാം അയാൾ ദേഷ്യപ്പെട്ടതെന്ന് ചിലരെങ്കിലും തിരിച്ചറിയുമ്പോൾ, യാത്രയിൽ അയാളുടെ ലക്ഷ്യം ചേതനയറ്റ മകന്റെയോ മകളുടെ ശരീരം ഒരു നോക്കു കാണാൻ ആണെന്നും ഒരു പക്ഷേ മറിച്ചായിരുന്നെങ്കിൽ അയാൾക്കൊപ്പമുള്ള യാത്ര മറ്റൊരു തരത്തിലായേനെ എന്നവരിൽ ചിലരെങ്കിലും ചിന്തിച്ച് കൂട്ടുമ്പോൾ അവരുടെ തിരുത്തലിന്റെ, സഹതാപത്തിന്റെ സജലമായ ഒരു നോട്ടം പോലും വാങ്ങിക്കാതെ അയാൾ തന്റെ ദു:ഖത്തിലേക്ക് കയറി പോകുന്നു.
പുറം കാഴ്ചകളിൽ, കേൾവികളിൽ മനുഷ്യനെ അളക്കുന്നവർക്കും വിധിക്കുന്നവർക്കും അന്യാപദേശമാകുകയാണ് സിനിമ. വർഷങ്ങൾക്ക് ശേഷവും ഓർമ്മകളിൽ അയാൾ നൊമ്പരമായ് മാറുന്നു; നീരസം തോന്നിയവരോട് അങ്ങനെമാത്രം പ്രതികാരം ചെയ്യുന്നു.
പത്ത് മിനുട്ട് ചിത്രത്തിൽ നാല് മിനുട്ട് മാത്രം താരജാഡകളുടെ, കനത്ത മീശയില്ലാത്ത ആശങ്കയും പ്രതിഷേധവും വിഷാദവും മാറിമറിയുന്ന മുഖഭാവവുമായ് മമ്മുട്ടി. ബസ് യാത്രക്കാരെയും പ്രേക്ഷകനെയും ഒരു പോലെ മുറിപ്പെടുത്തുന്ന ഇടറിയ സ്വരത്തിൽ മമ്മുട്ടിയെന്ന നടൻ അഭിനയത്തിന്റെ മികവിൽ എത്തുന്ന കാഴ്ച. കഥയുടെ ആത്മാവറിഞ്ഞ ലാൽ ജോസിന്റെ സംവിധാനം. വർഷങ്ങൾക്കു ശേഷവും ബസ്സ് യാത്രകളിൽ അലോസരപ്പെടുത്തുന്ന ഓർമ്മകളിൽ ഒന്നായ് സിനിമ.
പുറം കാഴ്ചകൾ ❣ കേരള കഫെ ❣

Comments
Post a Comment