Skip to main content

Posts

Showing posts from 2018

തിരയടിക്കുന്നു..

തിര

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ശീലാബതി മരിച്ചു -

അംബികാസുതൻ മാഷിന്റെ എൻമകജെ വായിച്ച ശേഷം കോളേജിൽ മലയാളം ഡിപ്പാർട്ട്മെന്റ് ഡോ.ബിജുവിന്റെ "വലിയ ചിറകുള്ള പക്ഷികൾ" പ്രദർശിപ്പിക്കുകയുണ്ടായി. ഈ സിനിമയെപറ്റി അറിവില്ലാത്ത കൂട്ടുകാരോട് കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം ആണെന്നാണ് അന്ന് പരിചയപ്പെടുത്തിയത്.  ചിത്രം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും പലരും അസ്വസ്ഥരാകുന്നത് കണ്ടു. പിന്നീട് ഒരുപാട് തവണ സിനിമ കണ്ടു. എൻഡോസൾഫാൻ ദുരന്തത്തെ ദേശീയ ശ്രദ്ദയിലെത്തിച്ച മധുരാജിന്റെ ചിത്രങ്ങളെ പിൻതുടർന്ന്  Dr. Biju വിഷയത്തിന്റെ ഗൗരവവും, രാഷ്ട്രീയം തുറന്നു പറയുന്നു. കണ്ണു നനയിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ചിത്രമെന്ന് പറയാം. കഥാപാത്രമല്ലാതെ കുഞ്ചാക്കോ ബോബൻ കരയുന്നത്  ചില രംഗങ്ങളിൽ കാണാം. സമരങ്ങളുടെ കാലം കഴിഞ്ഞ് ശുഭാപ്തിയുടെ പച്ചപ്പിലൂടെ കടന്ന് സിനിമ അവസാനിക്കുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു. പിന്നീട് ഓരോ തവണ ദുരിതബാധിതർ അവകാശങ്ങൾക്കായി  തെരുവിൽ ഇറങ്ങിയപ്പോളൊക്കെയും  പ്രതീക്ഷകളും തെരുവിൽ എത്തിയിരുന്നു.. കാസർഗോഡിന്റെ സുന്ദര ഗ്രമങ്ങളെ നരകമാക്കി മാറ്റിയ "മരുന്ന്" മറ്റു പല പേരിൽ നന്മുടെ പയറു  ചെടികളുടെ ചുവട്ടിലും ജലാശയങ്ങളിലും ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...