Skip to main content

Marakkar Arabikkadalinte Simham | Review| Movie Street

 ആദ്യമായ് കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ കുരുമുളകിന്റെ ഗന്ധം തീവ്രമായ് ആസ്വദിക്കുന്ന "ഉറുമിയിലെ " സീനാണ് ഒന്നാമത്തേത്. ആദ്യ പര്യടനം കഴിഞ്ഞ് ലിസ്ബണിൽ തിരിച്ചെത്തിയ ഗാമയ്ക്ക് വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. ആദ്യ പര്യടനം അങ്ങേയറ്റം വിജയമായിരുന്നു. ഗാമ കൊണ്ടുവന്ന ചരക്കുകളുടെ വിലമാത്രം ആ പര്യടനത്തിനു ചിലവായതിന്റെ അറുപതുമടങ്ങുണ്ടായിരുന്നുവെന്നു ചരിത്ര പുസ്തകങ്ങൾ പറയുന്നു.


വർഷങ്ങൾക്ക് ശേഷം, ചിറക്കലെ തടങ്കലിലുള്ള തന്റെ മകനെ രക്ഷിക്കാനുള്ള രഹസ്യ നീക്ക സമയത്തുള്ളതാണ് രണ്ടാമത്തെ ചിത്രം. ഗാമ തന്റെ മുൻപിലെ പാത്രത്തിലെ കുരുമുളക് തട്ടിയിടുന്നു , കുരുമുളക് മുൻപിലുള്ള ഭൂപടത്തിലേക്ക് മറിയുന്നതും ഭൂപടമാകെ നിറയുന്നതും കാണാം. കച്ചവടത്തിനായ് തുടങ്ങിയ പര്യടനം സാമ്രാജിത്വ മോഹങ്ങളിലേക്ക് വളർന്നതും കൂടുതൽ പ്രദേശങ്ങൾ കീഴടക്കാനുള്ള അടങ്ങാത്ത ആഗ്രഹവും ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്.


കേളുവും വാസ്കോയും ഏറ്റു മട്ടുമ്പോൾ ചവിട്ടേറ്റ് വീഴുന്ന ഗാമയുടെ മുഖത്തേക്ക് കുരുമുളക് മറിഞ്ഞ് വീഴുന്നതാണ് മൂന്നാമത്തെ ചിത്രം. ദേഹത്താകെ ചിതറിക്കിടക്കുന്ന കുരുമുളകിന് ചേർന്ന് ഗാമയുടെ അഭിമാനത്തിനും ഗവർവ്വിനും സാമ്രാജത്വ മോഹങ്ങൾക്കും മീതെയുമാണ് കേളു ആഞ്ഞ് ചവിട്ടുന്നത്.


ഇത്തരത്തിൽ ഗാമയുടെ വരവും അടങ്ങാത്ത സാമ്രാജ്യത്വ മോഹങ്ങളും , നിമിഷ നേരത്തേക്കാണെങ്കിലുമുള്ള പതനവും, കുരുമുളകിനോട് ചേർത്ത് ബ്രില്യൻഡായ് അവതരിപ്പിക്കുന്നുണ്ട് ഉറുമി.


സ്ക്രീൻ ടൈം കുറവാണെങ്കിലും 

നാടകീയമായ സംഭാഷണങ്ങൾ ഇല്ലാതെ ആഗ്യങ്ങളും ശബ്ദങ്ങളും ചെറിയ ചലനങ്ങളും കൊണ്ട് വന്യമായ, ദുരൂഹമായ, കരുത്തനായ വാസ്കോയെ സിനിമ നിർമ്മിക്കുന്നുണ്ട്.


 നായയുടെ ചെവിയറുത്ത് ദൂതന്റെ ചെവിയിൽ തുന്നി ചേർത്ത്, നായയെ അനുകരിക്കുന്ന ഗാമയുടെ മാനറിസ്സങ്ങൾ ആ ചരിത്ര പുരുഷനെ അങ്ങേയറ്റം വെറുക്കപ്പെട്ടവനാക്കുന്നുണ്ട്.


മരക്കാർ കണ്ട് കൊണ്ടിരുന്നപ്പോൾ യഥാർത്ഥത്തിൽ മിസ്സ് ചെയ്തത് ഇത്തരം കഥാപാത്രസൃഷ്ടികളെയാണ്. സവിശേഷമായ മാനറിസങ്ങളോ ശൈലികളോ ഒന്നും കഥാപാത്രങ്ങൾക്ക് കൊടുക്കാൻ മരക്കാറിനായിട്ടില്ല.


ദുരാഗ്രഹിയും ചതിയനുമായ ചിറക്കലെ ഭാനു വിക്രമൻ , 

അയാളുടെ അറിവില്ലായ്മയേയും അധികാര മോഹത്തേയും ചൂഷണം ചെയ്യുന്ന ജഗതിയുടെ ചേനിച്ചേരിക്കുറുപ്പ് മലയാള സിനിമ ചരിത്രത്തിലെ തന്നെ ഗംഭീര പ്രകടനങ്ങളിലൊന്നാണ്. മരക്കാറിലെക്ക് വരുമ്പോൾ അശോക് സെൽവന്റെ ചതിയൻ കഥാപാത്രം അച്ചുതനും ബാബു രാജും കൂട്ടു ചതിയൻമാരും ഓർത്തിരിക്കാനുള്ള ഒരു മൊമന്റ് പോലും സമ്മാനിക്കുന്നില്ല.


കേളുവിന്റെ കൂടപിറപ്പിനെ പോലെ നടക്കുന്ന വവ്വാലിക്ക് വെടിയേൽക്കുന്നത് ഉറുമിയിലെ ഏറ്റവും ഇമോഷ്ണലായ രംഗമാണ്.

 ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ഈ സീനിനെ അവിസ്മരണീയമാക്കുന്നുണ്ട്. മരക്കാറിൽ കുഞ്ഞാലിയും തങ്കുടുവും ചിന്നാലിയും തമ്മിലുള്ള ആത്മബന്ധം പോലും നേരാംവണ്ണം വർക്കായിട്ടില്ല എന്നതാണ് സത്യം.


ഉറുമിയുടെ മറ്റൊരു സവിശേഷത അത് ആദിവാസികളുടെ പോരാട്ടത്തിന്റെ കഥ കൂടിയാണ്. മുഖ്യധാര ചരിത്രം പലപോഴും ഇവരുടെ പോരാട്ടങ്ങളെ വിസ്മരിക്കാറാണുള്ളത്. ചിത്രത്തിൽ ഈ വിഭാഗം ആളുകളെയാണ് പ്രിഥ്വിരാജിന്റെ കേളു നായനാർ സംഘടിപ്പിക്കുന്നത്. അവരുടെ പോരാട്ടവും വിജയവും അഹ്ലാദവുമെല്ലാം മനോഹരമായ് സിനിമ കാണിക്കുന്നുണ്ട്.


"പട്ടി പടയെന്ന് പറഞ്ഞാലും പട്ടര് പടയെന്ന് പറഞ്ഞാലും

എനിക്കും ഇവനും ഒരു ജാതിയേയുള്ളൂ ... പോരാട്ടത്തിന്റെ ജാതി " ഇത്തരത്തിൽ ഓർത്തിരിക്കാവുന്ന ഒരു ഡയലോഗ് പോലും മരക്കാറിൽ ഇല്ലെന്നതും സിനിമയുടെ പരാജയമാണ്.


ഇന്ത്യയുടെ അധിനിവേശ ചരിത്രത്തിലെ നിർണ്ണായക കാലഘട്ടമാണ് ഈ രണ്ട് സിനിമകളുടെയും പശ്ചാത്തലം. രണ്ട് സിനിമകളും ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊള്ളുകയും ഫിക്ഷന്റെ സാധ്യത വളരെയധികം ഉപയോഗിച്ചതിനാലുമാണ് ഇത്തരത്തിലൊരു താരതമ്യം പ്രസക്തമാക്കുന്നത്.

Facebook / Movie Street



Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...