സീസറുടെ മരണശേഷം മാർക്ക് ആന്റണി നടത്തിയ പ്രസംഗം മാസ് സൈക്കോളജിയെ അതിസമർത്ഥമായി ഉപയോഗിക്കാൻ മികച്ച പ്രാസംഗികന് എങ്ങനെ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ്.
യുദ്ധത്തിൽ താൽപര്യമില്ലാത്ത / തകർന്നിരിക്കുന്ന ജനങ്ങളെ തന്റെ വാക് ചാതുര്യത്തിൽ മോട്ടിവേറ്റ് ചെയ്യുന്ന നായകൻ ചരിത്ര സിനിമകളിൽ പലപ്പോഴും ആവേശം ഉണ്ടാക്കാറുണ്ട്.
വലിയ സമൂഹം ആളുകളുടെ ഉള്ളിലെ തീ ആളി കത്തിക്കാൻ നായകന്റെ നല്ലയൊരു പ്രസംഗം മതിയാകും.
"വീരന്മാരെ എന്താണ് മരണം" എന്നു തുടങ്ങുന്ന ബാഹുബലിയിലെ പ്രസംഗം ഒരു ധീരനായകന് സ്വന്തം ജനതയെ തന്റെ വാക്കുകൾകൊണ്ട് എങ്ങനെ ഇൻസ്പെയർ ചെയ്യാം എന്നതിന് മികച്ച ഉദാഹരണം ആണ്. ദേശസ്നേഹം ജ്വലിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രസംഗം തീയേറ്ററിൽ കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളിലും ആവേശം ഉണർത്തുന്നതാണ്.
ഉറുമിയിയിലെ കേളു നായനാർ ആദിവാസി ജനങ്ങളെ പോർച്ചുഗീസുകാർക്കെതിരായി സംഘടിപ്പിക്കാൻ "നിന്റെ വിള നശിപ്പിക്കാൻ വരുന്ന പന്നികൾ ആണ് പറങ്കികൾ എന്നാണ് പറയുന്നത്". കൃഷിയെ വളരെയധികം സ്നേഹിക്കുന്ന ആദിവാസി ജനതയ്ക്ക് ഏറ്റവും കൂടുതൽ റിലേറ്റ് ചെയ്യാൻ കഴിയുന്ന, അവർ ഏറ്റവും കൂടുതൽ വെറുക്കുന്ന ശത്രുവാണ് കാട്ടുപന്നികൾ. കാട്ടുപന്നിയെ പറങ്കികളുമായി ഉപമിക്കുമ്പോൾ മൃഗങ്ങളെ നശിപ്പിക്കുന്ന അതേ ഊർജത്തോടെ പറങ്കികളെയും നേരിടണമെന്ന ബോധ്യം തന്ത്രപരമായി കേളു നായനാർ ഇഞ്ചക്ട് ചെയ്യുന്നുണ്ട്.
മരക്കാർലേക്ക് വരുമ്പോൾ,
യുദ്ധത്തിൽ യാതൊരു താൽപര്യവും ഇല്ലാത്ത യുദ്ധസാമഗ്രികൾ ഇല്ലാത്ത കൃഷിക്കാരെ പ്രചോദിപ്പിക്കാനായി മരക്കാർ ഉപയോഗിക്കുന്ന സ്പീച്ച് ഇങ്ങനെയാണ്
:
"ജീവിക്കാം നിങ്ങടെ പെണ്ണുങ്ങൾ ഓരുടെ കിടപ്പറയിൽ പോയി കിടക്കുന്നത് കണ്ടിട്ട് ഇങ്ങക്ക് സമാധാനത്തോടെ ജീവിക്കാം "
"ഇങ്ങടെ പെൺമക്കൾ ഓരുടെ പൊര തൂത്തു തുടച്ചു ജീവിക്കുന്നത് കണ്ടിട്ട് ഇങ്ങക്ക് ജീവിക്കാം"
പിന്നെ നീലകണ്ണുള്ള പറങ്കികൾക്ക് പിറക്കണ നിങ്ങടെ കൊച്ചുമക്കള് ഉപ്പൂപ്പ എന്നു പറങ്കി ഭാഷയില് നിങ്ങളെ വിളിക്കുന്നത് കേട്ട് കോരിത്തരിച്ച് ഇങ്ങക്ക് ജീവിക്കാം "
എന്നിട്ട് ഒരൂസം എവിടെയെങ്കിലും കിടന്നു ചാവും........."
സ്പീച് കേട്ട് ഒരുഭാഗത്തു രാജ്യസ്നേഹവും മറുഭാഗത്ത് കൊച്ചുമക്കൾ പറങ്കി ഭാഷയിൽ ഉപ്പൂപ്പാന്ന് വിളിക്കുന്നത് കേൾക്കാതിരിക്കാനും വേണ്ടി യുദ്ധത്തിൽ ഇറങ്ങുന്ന കൃഷിക്കാരെയും; തുടർന്ന് പൊരിഞ്ഞ യുദ്ധവും കാണാം. 😇
Comments
Post a Comment