സീസറുടെ മരണശേഷം മാർക്ക് ആന്റണി നടത്തിയ പ്രസംഗം മാസ് സൈക്കോളജിയെ അതിസമർത്ഥമായി ഉപയോഗിക്കാൻ മികച്ച പ്രാസംഗികന് എങ്ങനെ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ്. യുദ്ധത്തിൽ താൽപര്യമില്ലാത്ത / തകർന്നിരിക്കുന്ന ജനങ്ങളെ തന്റെ വാക് ചാതുര്യത്തിൽ മോട്ടിവേറ്റ് ചെയ്യുന്ന നായകൻ ചരിത്ര സിനിമകളിൽ പലപ്പോഴും ആവേശം ഉണ്ടാക്കാറുണ്ട്. വലിയ സമൂഹം ആളുകളുടെ ഉള്ളിലെ തീ ആളി കത്തിക്കാൻ നായകന്റെ നല്ലയൊരു പ്രസംഗം മതിയാകും. "വീരന്മാരെ എന്താണ് മരണം" എന്നു തുടങ്ങുന്ന ബാഹുബലിയിലെ പ്രസംഗം ഒരു ധീരനായകന് സ്വന്തം ജനതയെ തന്റെ വാക്കുകൾകൊണ്ട് എങ്ങനെ ഇൻസ്പെയർ ചെയ്യാം എന്നതിന് മികച്ച ഉദാഹരണം ആണ്. ദേശസ്നേഹം ജ്വലിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രസംഗം തീയേറ്ററിൽ കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളിലും ആവേശം ഉണർത്തുന്നതാണ്. ഉറുമിയിയിലെ കേളു നായനാർ ആദിവാസി ജനങ്ങളെ പോർച്ചുഗീസുകാർക്കെതിരായി സംഘടിപ്പിക്കാൻ "നിന്റെ വിള നശിപ്പിക്കാൻ വരുന്ന പന്നികൾ ആണ് പറങ്കികൾ എന്നാണ് പറയുന്നത്". കൃഷിയെ വളരെയധികം സ്നേഹിക്കുന്ന ആദിവാസി ജനതയ്ക്ക് ഏറ്റവും കൂടുതൽ റിലേറ്റ് ചെയ്യാൻ കഴിയുന്ന, അവർ ഏറ്റവും കൂടുതൽ വെറുക്കുന്ന ശത്രുവാണ് കാട്ടുപന്നികൾ. ...
ആദ്യമായ് കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ കുരുമുളകിന്റെ ഗന്ധം തീവ്രമായ് ആസ്വദിക്കുന്ന "ഉറുമിയിലെ " സീനാണ് ഒന്നാമത്തേത്. ആദ്യ പര്യടനം കഴിഞ്ഞ് ലിസ്ബണിൽ തിരിച്ചെത്തിയ ഗാമയ്ക്ക് വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. ആദ്യ പര്യടനം അങ്ങേയറ്റം വിജയമായിരുന്നു. ഗാമ കൊണ്ടുവന്ന ചരക്കുകളുടെ വിലമാത്രം ആ പര്യടനത്തിനു ചിലവായതിന്റെ അറുപതുമടങ്ങുണ്ടായിരുന്നുവെന്നു ചരിത്ര പുസ്തകങ്ങൾ പറയുന്നു. വർഷങ്ങൾക്ക് ശേഷം, ചിറക്കലെ തടങ്കലിലുള്ള തന്റെ മകനെ രക്ഷിക്കാനുള്ള രഹസ്യ നീക്ക സമയത്തുള്ളതാണ് രണ്ടാമത്തെ ചിത്രം. ഗാമ തന്റെ മുൻപിലെ പാത്രത്തിലെ കുരുമുളക് തട്ടിയിടുന്നു , കുരുമുളക് മുൻപിലുള്ള ഭൂപടത്തിലേക്ക് മറിയുന്നതും ഭൂപടമാകെ നിറയുന്നതും കാണാം. കച്ചവടത്തിനായ് തുടങ്ങിയ പര്യടനം സാമ്രാജിത്വ മോഹങ്ങളിലേക്ക് വളർന്നതും കൂടുതൽ പ്രദേശങ്ങൾ കീഴടക്കാനുള്ള അടങ്ങാത്ത ആഗ്രഹവും ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്. കേളുവും വാസ്കോയും ഏറ്റു മട്ടുമ്പോൾ ചവിട്ടേറ്റ് വീഴുന്ന ഗാമയുടെ മുഖത്തേക്ക് കുരുമുളക് മറിഞ്ഞ് വീഴുന്നതാണ് മൂന്നാമത്തെ ചിത്രം. ദേഹത്താകെ ചിതറിക്കിടക്കുന്ന കുരുമുളകിന് ചേർന്ന് ഗാമയുടെ അഭിമാനത്തിനും ഗവർവ്വിനും സാമ്രാജത്വ മ...