2012 മുതൽ ഞാൻ വിഷാദത്തിന്റെ പിടിയിലായിരുന്നു. ഇത് എട്ടുമാസം നീണ്ടുനിന്നു. ഇതിന്റെ വേദനയും സ്ട്രസും വിട്ടുപോകാൻ ബുദ്ധിമുട്ടാണ്. പെട്ടെന്നൊരു ദിവസം ചെവിവേദനയും എന്തൊക്കെയോ അസ്വസ്ഥതകളുമായാണ് വിഷാദം എന്നിലേക്കെത്തിയത്. വിഷാദരോഗത്തെക്കുറിച്ച് വിശദീകരിക്കുവാൻ സാധിക്കില്ല. അത്രയും മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുക. ജീവിക്കുന്നത് എന്തിനു വേണ്ടിയെന്നും ചിന്തിക്കും, ഒന്നിലും സന്തോഷം കണ്ടെത്താൻ സാധിക്കില്ല.
പല്ലു തേയ്ക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ചെയ്യാൻവരെ ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനെല്ലാം ഒരുപാട് ഊർജം ആവശ്യമാണെന്നു തോന്നും.
ഓരോ ദിവസവും ഉണരാൻ പോലും ഞാൻ ഭയന്നു, കാരണം ആ ദിവസത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടു തന്നെ. ഉറക്കം മാത്രമായിരുന്നു ആകെയുണ്ടായിരുന്ന രക്ഷപ്പെടൽ. ആൾക്കൂട്ടത്തിൽ നിൽക്കാൻ ഭയമായിരുന്നു.
ഇന്ത്യയിൽ വിഷാദരോഗം കണ്ടെത്തിയവരിൽ 90 ശതമാനം പേരും സഹായം തേടുന്നില്ല. വിഷാദരോഗമുള്ളവർക്ക് വേണ്ടത് പ്രഫഷനൽ സഹായമാണ്. വിഷാദം ഒരു രോഗമാണെന്നു തിരിച്ചറിയുകയും അതു തുറന്നു പറയാൻ ധൈര്യം കാണിക്കുകയും ചെയ്താൽത്തന്നെ രോഗത്തോടുള്ള പോരാട്ടം എളുപ്പമാകും. സ്വന്തം അനുഭവത്തിൽനിന്ന് എനിക്കിതു പറയാനാകും. ഇതൊരു രോഗാവസ്ഥയാണെന്നു തിരിച്ചറിഞ്ഞു ചികിത്സ തേടണം.
വിഷാദ രോഗത്തെ നേരിട്ടതിന്റെയും അതിജീവിച്ചതിന്റെയും വഴികൾ ദീപിക പദുക്കോൺ മുൻപ് പങ്കുവച്ചതാണിത്.
ഏകദേശം അഞ്ച് വർഷങ്ങൾക്കു മുൻപ് അമീർ ഖാന്റെ വന്ദേമാതരം പരിപാടിയിലെ എപ്പിസോഡുകളിലൊന്ന് ഈ പ്രശ്നത്തെ സെൻസിബിളായ് അടയാളപ്പെടുത്തിയിരുന്നു. മാനസ്സിക രോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന ദുഷ്കീർത്തികളും, ക്ലാസ്സ് പ്രതിസന്ധികളും മതങ്ങളുടെ ഇടപെടലുകളും തുടങ്ങി നിരവധി തുറന്നു പറച്ചിലുകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ ശ്രദ്ധേയമായിരുന്നു പരിപാടി. ഇത്തരം മുന്നേറ്റങ്ങൾ പിന്നീട് വിരളമായാണുണ്ടായത്.
മനസ്സിനെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ ഇനിയും കൃത്യമായ് അഡ്രസ്സ് ചെയ്യപ്പെടാത്തയിടത്താണ് നമ്മൾ ജീവിക്കുന്നത്.
മന:സംബന്ധിയായ രോഗങ്ങൾക്ക് ചികിത്സ തേടുന്നത് അന്നും ഇന്നും കളിയാക്കപ്പെടാനുള്ള കാരണമാണ്. മണിചിത്രത്താഴിലെ കാട്ടുപറമ്പന്റ മാനസ്സിക പ്രതിസന്ധികളെ അപഹസിച്ച മനശാസ്ത്രജ്ഞനും അതു കണ്ടു ചിരിച്ച മലയാളിക്കും കാലം കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നിട്ടില്ല. ഭീകരമായ ഇത്തരം കളിയാക്കലുകൾ പല തവണ പൊളിച്ചെഴുതിയതും, തെറ്റു ചൂണ്ടിക്കാട്ടിയതുമാണ്. കുമ്പളങ്ങിയിലെ സജി പ്രശ്നം തുറന്നു പറയുന്നതും ഡോക്ടറുടെ സഹായം തേടുന്നതും പൊട്ടിക്കരയുന്നതുമെല്ലാം വലിയ കാര്യം തന്നെയാണ്. എങ്കിലും ശേഷം വന്ന 'വരനെ ആവശ്യമുണ്ട് " ചിത്രത്തിലെ സുരേഷ് ഗോപിയുടെ മേജർ ഉണ്ണികൃഷ്ണൻ ഒളിഞ്ഞും മറഞ്ഞും ഡോക്ടറെ കാണാൻ എത്തുന്നതും, താൻ എന്തോ വലിയ അപരാദം ചെയ്യ്ത മട്ടിൽ അത് ഒളിക്കാൻ ശ്രമിക്കുന്നതും, വീണ്ടും പൊട്ടിച്ചിരിപ്പിച്ചത് സമൂഹത്തിൽ വേരുറച്ചുപോയ ചിന്തകൾക്ക് യാതൊരു ഇളക്കവും വരുത്താൻ കഴിഞ്ഞ കാലഘട്ടത്തിനു കഴിയാത്തത് കൊണ്ടാണ്.
ഏതു പ്രശ്നമായാലും അനുഭവിക്കാത്തവർക്ക് അത് കേവലം കളിതമാശകളും കാല്പനിക കവിതകൾകുള്ള വിഷയവും മാത്രമാണ്. ഡിപ്രഷനിലൂടെയാണ് കടന്ന് പോകുന്നത്തെന്ന് തിരിച്ചറിയാൻ പോലുമാകാത്ത എത്രയോ ആളുകൾ ചുറ്റുമുണ്ട്, തിരിച്ചറിഞ്ഞവരിൽ പലരും ഇതൊക്കെ തുറന്ന് പറയാൻ മടിക്കുന്നത് അപക്വമായ്, കളിയാക്കാനായ് നോക്കിയിരിക്കുന്ന ഒരു സമൂഹത്തിന് മുൻപിൽ സ്വയം അപഹാസ്യരാകാതിരിക്കാൻ മാത്രമാണ്. രോഗം തിരിച്ചറിഞ്ഞിട്ടും സഹായം തേടാത്ത 90 ശതമാനം ആളുകളെ സൃഷ്ടിച്ചെടുത്തത് നമ്മുടെ സമൂഹമാണ്,
മാനസ്സിക പ്രശ്നങ്ങളെയെല്ലാം വട്ട് / ഭ്രാന്ത് എന്ന കോലിൽ മാത്രം അളക്കാൻ അറിയുന്നവർ.
ദീപിക പദുക്കോണിനെ പോലെ, എഫ്ബിയിൽ വരുന്ന നിരവധി എഴുത്തുകൾ പോലെ, തുറന്നു പറച്ചിലുകൾക്കുള്ള ഏറ്റവും നല്ല അവസരമാണിത്. ഏറെ മാറേണ്ടിയിരിക്കുന്നു. ഒപ്പം വിഷാദ രോഗമായ് ഓരോ മനുഷ്യർ ഇല്ലാതാകുമ്പോഴും ആ കാട്ടുപറമ്പനെ അങ്ങനെയാക്കിയ സണ്ണിയാണ് നമ്മൾ എന്നുകൂടി ഓർത്തിരിക്കാം.
പല്ലു തേയ്ക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ചെയ്യാൻവരെ ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനെല്ലാം ഒരുപാട് ഊർജം ആവശ്യമാണെന്നു തോന്നും.
ഓരോ ദിവസവും ഉണരാൻ പോലും ഞാൻ ഭയന്നു, കാരണം ആ ദിവസത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടു തന്നെ. ഉറക്കം മാത്രമായിരുന്നു ആകെയുണ്ടായിരുന്ന രക്ഷപ്പെടൽ. ആൾക്കൂട്ടത്തിൽ നിൽക്കാൻ ഭയമായിരുന്നു.
ഇന്ത്യയിൽ വിഷാദരോഗം കണ്ടെത്തിയവരിൽ 90 ശതമാനം പേരും സഹായം തേടുന്നില്ല. വിഷാദരോഗമുള്ളവർക്ക് വേണ്ടത് പ്രഫഷനൽ സഹായമാണ്. വിഷാദം ഒരു രോഗമാണെന്നു തിരിച്ചറിയുകയും അതു തുറന്നു പറയാൻ ധൈര്യം കാണിക്കുകയും ചെയ്താൽത്തന്നെ രോഗത്തോടുള്ള പോരാട്ടം എളുപ്പമാകും. സ്വന്തം അനുഭവത്തിൽനിന്ന് എനിക്കിതു പറയാനാകും. ഇതൊരു രോഗാവസ്ഥയാണെന്നു തിരിച്ചറിഞ്ഞു ചികിത്സ തേടണം.
വിഷാദ രോഗത്തെ നേരിട്ടതിന്റെയും അതിജീവിച്ചതിന്റെയും വഴികൾ ദീപിക പദുക്കോൺ മുൻപ് പങ്കുവച്ചതാണിത്.
ഏകദേശം അഞ്ച് വർഷങ്ങൾക്കു മുൻപ് അമീർ ഖാന്റെ വന്ദേമാതരം പരിപാടിയിലെ എപ്പിസോഡുകളിലൊന്ന് ഈ പ്രശ്നത്തെ സെൻസിബിളായ് അടയാളപ്പെടുത്തിയിരുന്നു. മാനസ്സിക രോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന ദുഷ്കീർത്തികളും, ക്ലാസ്സ് പ്രതിസന്ധികളും മതങ്ങളുടെ ഇടപെടലുകളും തുടങ്ങി നിരവധി തുറന്നു പറച്ചിലുകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ ശ്രദ്ധേയമായിരുന്നു പരിപാടി. ഇത്തരം മുന്നേറ്റങ്ങൾ പിന്നീട് വിരളമായാണുണ്ടായത്.
മനസ്സിനെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ ഇനിയും കൃത്യമായ് അഡ്രസ്സ് ചെയ്യപ്പെടാത്തയിടത്താണ് നമ്മൾ ജീവിക്കുന്നത്.
മന:സംബന്ധിയായ രോഗങ്ങൾക്ക് ചികിത്സ തേടുന്നത് അന്നും ഇന്നും കളിയാക്കപ്പെടാനുള്ള കാരണമാണ്. മണിചിത്രത്താഴിലെ കാട്ടുപറമ്പന്റ മാനസ്സിക പ്രതിസന്ധികളെ അപഹസിച്ച മനശാസ്ത്രജ്ഞനും അതു കണ്ടു ചിരിച്ച മലയാളിക്കും കാലം കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നിട്ടില്ല. ഭീകരമായ ഇത്തരം കളിയാക്കലുകൾ പല തവണ പൊളിച്ചെഴുതിയതും, തെറ്റു ചൂണ്ടിക്കാട്ടിയതുമാണ്. കുമ്പളങ്ങിയിലെ സജി പ്രശ്നം തുറന്നു പറയുന്നതും ഡോക്ടറുടെ സഹായം തേടുന്നതും പൊട്ടിക്കരയുന്നതുമെല്ലാം വലിയ കാര്യം തന്നെയാണ്. എങ്കിലും ശേഷം വന്ന 'വരനെ ആവശ്യമുണ്ട് " ചിത്രത്തിലെ സുരേഷ് ഗോപിയുടെ മേജർ ഉണ്ണികൃഷ്ണൻ ഒളിഞ്ഞും മറഞ്ഞും ഡോക്ടറെ കാണാൻ എത്തുന്നതും, താൻ എന്തോ വലിയ അപരാദം ചെയ്യ്ത മട്ടിൽ അത് ഒളിക്കാൻ ശ്രമിക്കുന്നതും, വീണ്ടും പൊട്ടിച്ചിരിപ്പിച്ചത് സമൂഹത്തിൽ വേരുറച്ചുപോയ ചിന്തകൾക്ക് യാതൊരു ഇളക്കവും വരുത്താൻ കഴിഞ്ഞ കാലഘട്ടത്തിനു കഴിയാത്തത് കൊണ്ടാണ്.
ഏതു പ്രശ്നമായാലും അനുഭവിക്കാത്തവർക്ക് അത് കേവലം കളിതമാശകളും കാല്പനിക കവിതകൾകുള്ള വിഷയവും മാത്രമാണ്. ഡിപ്രഷനിലൂടെയാണ് കടന്ന് പോകുന്നത്തെന്ന് തിരിച്ചറിയാൻ പോലുമാകാത്ത എത്രയോ ആളുകൾ ചുറ്റുമുണ്ട്, തിരിച്ചറിഞ്ഞവരിൽ പലരും ഇതൊക്കെ തുറന്ന് പറയാൻ മടിക്കുന്നത് അപക്വമായ്, കളിയാക്കാനായ് നോക്കിയിരിക്കുന്ന ഒരു സമൂഹത്തിന് മുൻപിൽ സ്വയം അപഹാസ്യരാകാതിരിക്കാൻ മാത്രമാണ്. രോഗം തിരിച്ചറിഞ്ഞിട്ടും സഹായം തേടാത്ത 90 ശതമാനം ആളുകളെ സൃഷ്ടിച്ചെടുത്തത് നമ്മുടെ സമൂഹമാണ്,
മാനസ്സിക പ്രശ്നങ്ങളെയെല്ലാം വട്ട് / ഭ്രാന്ത് എന്ന കോലിൽ മാത്രം അളക്കാൻ അറിയുന്നവർ.
ദീപിക പദുക്കോണിനെ പോലെ, എഫ്ബിയിൽ വരുന്ന നിരവധി എഴുത്തുകൾ പോലെ, തുറന്നു പറച്ചിലുകൾക്കുള്ള ഏറ്റവും നല്ല അവസരമാണിത്. ഏറെ മാറേണ്ടിയിരിക്കുന്നു. ഒപ്പം വിഷാദ രോഗമായ് ഓരോ മനുഷ്യർ ഇല്ലാതാകുമ്പോഴും ആ കാട്ടുപറമ്പനെ അങ്ങനെയാക്കിയ സണ്ണിയാണ് നമ്മൾ എന്നുകൂടി ഓർത്തിരിക്കാം.

Comments
Post a Comment